കൃത്രിമ ബീജ സങ്കലനം വഴി അഥവ ഐ വി എഫ്‌ലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ക്യാന്‍സര്‍ സാധ്യത നേരിയ തോതില്‍ കൂടുതലെന്ന് പഠനം. അമേരിക്കയിലെ മിനിസോട്ട യൂണിവേഴ്‌സിറ്റിയിലെ ശസ്ത്രജ്ഞന്മാരുടെതാണ്  ഈ കണ്ടെത്തല്‍. ഐ വി എഫ് വഴി ജനിച്ച കുട്ടികളിലും അല്ലാതെ ജനിച്ച കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജമാ പീഡിയാട്രീക്‌സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഐ വി എഫ് വഴി ജനിച്ച കുട്ടികളില്‍ 17 ശതമാനം അര്‍ബുദ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ അപൂര്‍വമായ ക്യാന്‍സറാണ് ഇത്തരത്തില്‍ ബാധിക്കുന്നത്. ഐ വി എഫ് മാര്‍ഗത്തിലൂടെ ജനിച്ച 1,000,000 കുട്ടികളില്‍ 17 ശതമാനം പേര്‍ക്ക് അര്‍ബുദ സാധ്യതയുണ്ട് എന്നും ഇവര്‍ പറയുന്നു.

source : mathrubhumi.com